Saturday, May 11, 2024
spot_img

ജന്മനാടിനെ ചൈനയ്ക്ക് ഒറ്റിയ കൂടുതൽ പേർ പ്രതികളാകും; ന്യൂസ് ക്ലിക്കിനെതിരെയുള്ള നടപടികളുടെ പുരോഗതി വിലയിരുത്താൻ ഇന്ന് ദില്ലി പോലീസിന്റെ ഉന്നതതല യോഗം; പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന വിദേശ കമ്പനികളിൽ നിന്നും കള്ളപ്പണമെത്തി ?

ദില്ലി: മാദ്ധ്യമ പ്രവർത്തനം എന്ന വ്യാജേന ദേശദ്രോഹ പ്രവർത്തനം നടത്തിയ ന്യൂസ് ക്ലിക്കിനെതിരെയുള്ള നിയമ നടപടികളുടെ പുരോഗതി വിലയിരുത്താൻ ഇന്ന് ദില്ലിപോലീസിന്റെ ഉന്നത തല യോഗം. ചൈനീസ് ഫണ്ട് സ്വീകരിച്ച് നടത്തിയ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിക്കുന്ന തെളിവുകൾ വിലയിരുത്തും. സുപ്രീംകോടതി ഇടപെടലുകൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ പഴുതടച്ചുള്ള നീക്കത്തിനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. കേസിൽ കൂടുതൽ പേർ പ്രതികളാകാനുള്ള സാദ്ധ്യതയുണ്ട്. പരിശോധനകളും അറസ്റ്റും ഇനിയുമുണ്ടാകും എന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്.

അരുണാചല്‍ പ്രദേശും കശ്മീരും ഭാരതത്തിന്റെ ഭാഗമല്ലാതാക്കി ചിത്രീകരിക്കാനും പ്രചരിപ്പിക്കാനും ന്യൂസ് ക്ലിക്ക് ബോധപൂര്‍വം ശ്രമിച്ചതായി ദില്ലി പോലീസ് കണ്ടെത്തിയിരുന്നു. ദില്ലി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്ഥയുടെയും എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയുടെയും റിമാന്‍ഡ് അപേക്ഷയിലാണ് ഇക്കാര്യങ്ങളുള്ളത്. ചൈനീസ് അനുകൂല പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതിന് കോടികള്‍ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് മേധാവികള്‍ക്കെതിരേ യുഎപിഎ ചുമത്തി നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. പ്രതികള്‍ നിലവില്‍ ഏഴു ദിവസത്തെ കസ്റ്റഡിയിലാണ്.

2018 ഏപ്രിലില്‍ യുഎസ് ആസ്ഥാനമായ വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിങ്‌സ് എല്‍എല്‍സിയില്‍ നിന്ന് 9.6 കോടി രൂപയുടെ വിദേശ സഹായം ന്യൂസ് ക്ലിക്ക് സ്വീകരിച്ചിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അടുത്തയാളായ, ബീജിങ്ങില്‍ താമസമാക്കിയ യുഎസ് ബിസിനസുകാരന്‍ നെവില്‍ റോയ് സിംഘാമിന്റെ അനുയായി ജാസന്‍ ഫെച്ചറിന്റെ പേരില്‍ 2017ല്‍ ആരംഭിച്ചതാണ് വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിങ്‌സ്. 2018-2022ല്‍ നെവില്‍ റോയിയുടെ രണ്ട് കമ്പനികളില്‍ നിന്ന് 28 കോടി രൂപ കൂടി ന്യൂസ് ക്ലിക്കിനു ലഭിച്ചു. എന്നാല്‍ തിരികെ സേവനങ്ങളൊന്നും ന്യൂസ് ക്ലിക്ക് നല്കിയില്ല.

ഈ തുക രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ന്യൂസ് ക്ലിക്ക് വിനിയോഗിച്ചതായും അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഭീമ കൊറേഗാവ് കേസിലെ മുഖ്യപ്രതി ഗൗതം നാവ്‌ലഖയുടെ കുടുംബത്തിന് 21 ലക്ഷം രൂപയും വിവാദ ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദിന്റെ കുടുംബത്തിന് 24 ലക്ഷം രൂപയും ന്യൂസ് ക്ലിക്ക് നല്കിയതും അന്വേഷണത്തില്‍ തെളിഞ്ഞു. ഗൗതം നാവ്‌ലഖയും ന്യൂസ് ക്ലിക്ക് ഫൗണ്ടര്‍ പ്രബീര്‍ പുര്‍കായസ്ഥയും ചേര്‍ന്ന് ഒരു കമ്പനി സ്ഥാപിക്കുകയും യുഎസ് ആസ്ഥാനമായ പ്രതിരോധ കമ്പനിയില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

Related Articles

Latest Articles