ദില്ലി: വിദേശരാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി. സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ വിലക്കുകൾ പിൻവലിക്കുകയുള്ളുവെന്ന് DGCA അറിയിച്ചു.
ഡിസംബർ 15 മുതല്‍ അന്തരാഷ്ട്ര വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നവംബര്‍ 26ന് അറിയിച്ചിരുന്നു. എന്നാല്‍ യൂറോപ്പിലും സൗദിയിലുമടക്കം ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് സാധാരണ നിലയില്‍ ഉടന്‍ ആരംഭിക്കേണ്ടെന്നാണ് ഇപ്പോഴത്തെ നിലപാട്. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ മാർച്ച് 23 മുതൽ അന്താരാഷ്ട്ര സർവിസ് നിർത്തിെവച്ചിരിക്കുകയാണ്. നിലവിൽ 28ഓളം രാജ്യങ്ങളുമായി പ്രത്യേക സർവിസ് മാത്രമാണ് നടത്തുന്നത്. അതേസമയം, ഇന്ത്യയുമായി എയർ ബബ്ൾ കരാറിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലേക്ക് സർവിസ് തുടരും.