കഴിഞ്ഞ ദിവസം നമ്മൾ കുതിരാന്‍ തുരങ്കത്തിന്റെ യഥാർത്ഥ സംഭവത്തെ കുറിച്ച് ചർച്ച ചെയ്തിരുന്നു. പിണറായി ഡൽഹി സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രിക്ക് പുറമേ ഏകമന്ത്രി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ മാത്രം സന്ദർശിച്ചതും ആപ്പിലായതും നല്ല പതിനാറിന് പണി തിരിച്ചു കൊടുക്കയും ചെയിതു. എന്നാലും വീണ്ടും കേരളം സർക്കാർ തുരങ്കത്തിന്റെ ക്രെഡിറ്റ് ഏറ്റുവാങ്ങാൻ ശ്രെമിച്ചുകൊണ്ടേ ഇരിക്കുന്നു എന്നാൽ അത് ശ്രമം മാത്രമായി തന്നെ ഒതുങ്ങും.
അതുകൊണ്ടാണ് ഓരോരുത്തർ ഓരോന്ന് പറഞ്ഞു വീണ്ടും വീണ്ടും രംഗത്ത് എത്തുന്നത്. കേന്ദ്രം നിര്‍മ്മിച്ച കുതിരാന്റെ ക്രെഡിറ്റ് റിയാസിന് നല്‍കി ഡിവൈഎഫ്‌ഐ നൽകുകയാണ്. കൂടാതെ
അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കാതെ കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തില്ലന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ച കുതിരാന്‍ തുരങ്കത്തിന്റെ ക്രെഡിറ്റ് കേരളത്തിലെ പൊതുമരാമത്ത് മന്ത്രിക്ക് നല്‍കികൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് റഹിം ഇക്കാര്യം വ്യക്തമാക്കിയത്.എന്തായാലും അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ്..മന്ത്രി പി എ മുഹമ്മദ് റിയാസ് അധികാരമേറ്റിട്ട് എഴുപത് ദിവസമാണ് ആയത്. ഇതിനിടയില്‍ അദ്ദേഹം കുതിരാന്‍ സന്ദര്‍ശിച്ചത് മൂന്ന് തവണയാണ്.

