ബാലരാമപുരം ഇസ്ലാമിക മതപഠന കേന്ദ്രത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡി.വൈ.എഫ്.ഐയുടെ പേരിൽ വ്യാജ പ്രചാരണം നടക്കുന്നുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ തങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയിട്ടില്ലെന്ന് ജാള്യതയില്ലാതെ വിളിച്ച് പറഞ്ഞ ഡി.വൈ.എഫ്.ഐക്ക് നേരെ സോഷ്യൽ മീഡിയയിൽ പരിഹാസ പെരുമഴയാണ് ഉണ്ടാകുന്നത്. ഞങ്ങളെ ആരും തെറ്റിദ്ധരിക്കരുത്. ഡി.വൈ.എഫ്.ഐ അങ്ങനെ ഒരിക്കലും ചെയ്യില്ല. മാത്രമല്ല വല്ല അമൃതാനന്ദമയീ മഠമോ ആശ്രമങ്ങളോ കന്യാസ്ത്രീ മഠങ്ങളോ ആയിരുന്നെങ്കിൽ ഞങ്ങൾ ജസ്റ്റിസ് പോസ്റ്ററും വൻ പ്രതിഷേധ മാർച്ച് ഉൾപ്പെടെ നിമിഷങ്ങൾക്കൊണ്ട് സംഘടിപ്പിക്കാമായിരുന്നുവെന്നാണ് ഡി.വൈ.എഫ്.ഐയെ പരിഹസിച്ചുകൊണ്ട് ബി.ജെ.പി നേതാവ് അഡ്വ. പ്രകാശ് ബാബു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഞങ്ങളെ ആരും തെറ്റിദ്ധരിക്കരുത്. ഇസ്ലാമിക മതപഠന സ്ഥാപനത്തിൽവച്ചു അസ്മിയ എന്ന പെൺകുട്ടിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഫോർ അസ്മിയ എന്നെഴുതിയ കുറിപ്പുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും അങ്ങനെയൊരു പോസ്റ്റർ ഒരിക്കലും ഞങ്ങൾ ഇറക്കുകയില്ലെന്നും ബന്ധപ്പെട്ടവരെ അറിയിക്കുന്നു. ഞങ്ങളെ ആരും തെറ്റിദ്ധരിക്കരുത്. DYFI അങ്ങനെ ഒരിക്കലും ചെയ്യില്ല. മാത്രമല്ല വല്ല അമൃതാനന്ദമയീ മഠമോ ആശ്രമങ്ങളോ കന്യാസ്ത്രീ മഠങ്ങളോ ആയിരുന്നെങ്കിൽ ഞങ്ങൾ Justice പോസ്റ്ററും വൻ പ്രതിഷേധ മാർച്ച് ഉൾപ്പെടെ നിമിഷങ്ങൾക്കൊണ്ട് സംഘടിപ്പിക്കാമായിരുന്നു.