ഉഗാണ്ട: എബോള റിപ്പോർട്ട് ചെയ്തതിനാൽ ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. എബോള റിപ്പോർട്ട് ചെയ്ത രണ്ട് സംസ്ഥാനങ്ങളിലാണ് സർക്കാർ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ കർഫ്യൂ നടപ്പാക്കുകയും ആരാധനാലയങ്ങളും വിനോദ സ്ഥലങ്ങളും അടയ്ക്കുകയും ചെയ്തു. ഉഗാണ്ട പ്രസിഡന്റ് യോവേരി മുസെവേനിയാണ് ഇക്കാര്യം അറിയിച്ചത്.
എബോള ബാധിച്ച രണ്ട് ജില്ലകളിലേക്ക് പ്രവേശന വിലക്കും ഏർപ്പെടത്തിയിട്ടുണ്ട്. ഇവിടെ നിന്ന് പുറത്തേയ്ക്കും അകത്തേയ്ക്കുമുള്ള സഞ്ചാരം 21 ദിവസത്തേക്ക് നിയന്ത്രിച്ചു. പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രം സെൻട്രൽ ഉഗാണ്ടയിലെ മുബെൻഡെ, കസാൻഡ ജില്ലകളാണ്. ഇവിടെ രോഗം പടരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ഉടൻ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഇപ്പോഴുള്ള നിയന്ത്രണങ്ങൾ എബോളയുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള താൽക്കാലിക നടപടികളാണ്. നാമെല്ലാവരും അധികാരികളുമായി സഹകരിക്കണം, അതിനാൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഈ ലോക്ഡൗൺ ഞങ്ങൾ അവസാനിപ്പിക്കും,’ മുസെവേനി പറഞ്ഞു.
അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…
1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…
നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…
പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…