ചെന്നൈ: പ്രശസ്ത നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. സിനിമയില്ലാത്തതുകൊണ്ടാണ് കമല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നും കമലിന് രാഷ്ട്രീയത്തെക്കുറിച്ച് എന്ത് അറിയമെന്നും പളനിസ്വാമി ചോദിച്ചു.
രാഷ്ട്രീയത്തില്‍ ശിവാജി ഗണേശന്റെ അതേ വിധിയാണു കമലിനെ കാത്തിരിക്കുന്നതെന്ന് വിമർശിച്ച പളനിസ്വാമി കമല്ഹാസന് ഈ സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അറിയാമോയെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തിയറ്ററില്‍ പോയി തന്റെ സിനിമ കാണാന്‍ വേണ്ടിയാകും കമല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതെന്നും ആരോപിച്ചു.
തമിഴ് രാഷ്ട്രീയത്തെ ദുഷ്ടശക്തികളില്‍നിന്നു മോചിപ്പിക്കണമെന്നാണു കമല്‍ പറയുന്നത്. എന്നിട്ടും അദ്ദേഹം എന്തുകൊണ്ടു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ഇത്രനാള്‍ കമല്ഹാസന് എവിടെയായിരുന്നു? സിനിമയില്‍ അഭിനയിക്കുകയും പണമുണ്ടാക്കുകയും അല്ലാതെ വേറെ എന്താണു കമല്ഹാസന് ചെയ്തിട്ടുള്ളതെന്നും പളനിസ്വാമി ചോദിച്ചു.