Friday, May 3, 2024
spot_img

മധ്യപ്രദേശിൽ ദളിത് യുവാക്കളോട് കൊടും ക്രൂരത ! മലം തീറ്റിച്ചുവെന്ന് പരാതി; പ്രതികളുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി ശിവരാജ്‌ സിംഗ് ചൗഹാൻ സർക്കാർ

സിദ്ദിയിൽ വനവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് മധ്യപ്രദേശിൽ ദളിത് യുവാക്കളെ മലം തീറ്റിച്ചതായി പരാതി ഉയർന്നു. ജാതവ്,കേവാത് വിഭാഗങ്ങളിൽ നിന്നുള്ള രണ്ട് വ്യക്തികളാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്.

കഴിഞ്ഞ മാസം 30ന് മധ്യപ്രദേശിലെ ശിവ്പുരിക്ക് സമീപമുള്ള വർഘഡിയിൽ നടന്ന സംഭവം ഇപ്പോഴാണ് പുറം ലോകമറിയുന്നത്. അജ്മത് ഖാൻ, വകീൽ ഖാൻ, ആരിഫ് ഖാൻ, ഷാഹിദ് ഖാൻ, ഇസ്ലാം ഖാൻ, രഹിഷ ബാനോ, സൈന ബാനോ എന്നിവർ രണ്ട് യുവാക്കളേയും അതിക്രൂരമായി തല്ലിചതച്ച് മുഖത്ത് കരിതേച്ച ശേഷം മലം തീറ്റിക്കുകയായിരുന്നു. ശേഷം റോഡിലൂടെ ചെരുപ്പുമാല അണിയിച്ച് നടത്തുകയും ചെയ്തു. ക്രൂരതയ്‌ക്കിരയായ യുവാക്കളിൽ ഒരാളുടെ സഹോദരനാണ് പോലീസിൽ പരാതി നൽകിയത്.

യുവാക്കൾ പ്രതികളുടെ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയോട് ഫോണിൽ സംസാരിച്ചിരുന്നു. ഇതറിഞ്ഞ കുടുംബം പെൺകുട്ടിയെ കൊണ്ട് യുവാക്കളെ വിളിച്ചു വരുത്തുകയും വീട്ടിലെത്തിയ യുവാക്കളെ ആക്രമിക്കുകയുമായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമം 323, 294, 506, 328, 342, 147, 355, 270 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിന്നാലെ വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ ഭൂമി കൈയ്യേറി വീടുകൾ പണിതു എന്ന കാരണം ചൂണ്ടിക്കാട്ടി വനംവകുപ്പ് അധികൃതരും പൊലീസും ജില്ലാഭരണകൂടവുമെത്തി പ്രതികളുടെ മൂന്ന് വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തുകയായിരുന്നു.

Related Articles

Latest Articles