മാസപ്പടി വിവാദത്തിൽ വീണവിജയനെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് വെളിപ്പെടുത്തലുകളുമായി മാത്യു കുഴൽനാടൻ എം എൽ എ രംഗത്ത്. ഇന്ന് വൈകീട്ട് മാദ്ധ്യമങ്ങളെ കാണുമെന്നും തനിക്ക് ചിലത് പറയാൻ ഉണ്ടെന്നും മാത്യു കുഴൽ നാടൻ വ്യക്തമാക്കി. ഇനി വരാൻ പോകുന്നത് ഒരു യുദ്ധമാണെന്ന് മാത്യു കുഴൽനാടൻ നേരത്തെ തന്നെ മാദ്ധ്യമങ്ങൾക്ക് മുൻപാകെ പറഞ്ഞിരുന്നു. മാസപ്പടി വിവാദം സഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് കുഴൽനാടനെതിരെ ഒളിയമ്പിന് സർക്കാർ ഒരുങ്ങിയത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആണ് ആദ്യമായി കുഴൽനാടനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
മാത്യുവിന്റെ വസ്തുവിനും റിസോര്‍ട്ടിനും കൂടി ഏഴ് കോടി രൂപ വില വരുമെന്ന് അദ്ദേഹം ആരോപിച്ചു. ഈ തുകയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടില്ലെന്നും രജിസ്‌ട്രേഷന്‍ ഫീസില്‍ തട്ടിപ്പ് കാണിച്ചതായും തെരെഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സത്യവാങ്ങ്മൂലത്തിൽ തെറ്റുള്ളതായും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെയാണ് മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന ഇടത് നിലപാട് രംഗത്ത് വന്നത്. ഇതിനു പിന്നാലെ ഇന്ന് തന്റെ ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചിരിക്കുകയാണ്. വീണയ്‌ക്കെതിരെ ഇന്ന് നിർണ്ണായക വിവരങ്ങൾ പുറത്ത് വരുമെന്നാണ് കരുതുന്നത്.
മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്ന് ദിവസമായിട്ടും ഉത്തരമില്ലാത്ത നിലയ്ക്ക് ഞാൻ കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്നു വൈകിട്ട് മാദ്ധ്യമങ്ങളെ കാണും…