ലക്‌നൗ: മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിതാവ് കോടതിവളപ്പിൽ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈന്‍ എന്നയാളാണ് മരിച്ചത്.
അഭിഭാഷകരുടെയും മറ്റും സഹായത്തോടെ പിതാവിനെ പിടികൂടിയെന്നും ആയുധം പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കോടതി കവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.