ബ്രസീലിയ: ലോക ഫുട്ബോളിലെ ഇതിഹാസം പെലെയുടെ ശസ്ത്രക്രിയ വിജയകരം. വൻകുടലിലെ ട്യൂമറാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
കഴിഞ്ഞ ആഴ്ച ശാരീരിക അസ്വസ്ഥകളെ തുടർന്ന് പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന്റെ വൻകുടലിൽ ട്യൂമർ കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്ന് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രി അറിയിച്ചു.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താൻ സുഖമായിരിക്കുന്നതായും പെലെ സാമൂഹിക മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചു. അദ്ദേഹം വേഗം സുഖമാവട്ടെ എന്ന ആശംസകളുമായി ഫുട്ബോൾ ലോകം ഒന്നടങ്കം ഒപ്പം ചേർന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona