കോഴിക്കോട് : ബാലുശേരി എകരൂല്‍ അങ്ങാടിക്ക് സമീപം മെയിന്‍ റോഡില്‍ വാടകവീട്ടിൽ കഞ്ചാവ് വില്‍പന നടത്തിയ യുവതി അടക്കം നാലുപേരെ പോലീസ് പിടികൂടി. കണ്ണൂര്‍ അമ്പായത്തോട് പാറച്ചാലില്‍ അലക്‌സ് വര്‍ഗീസ് (24), സഹോദരന്‍ അജിത് വര്‍ഗീസ് (22), താമരശ്ശേരി തച്ചംപൊയില്‍ ഇ.കെ.പുഷ്പ എന്ന റജിന (40), രാരോത്ത് പരപ്പന്‍പൊയില്‍ സനീഷ്‌കുമാര്‍ (38) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് വില്പനയ്‌ക്കെത്തിച്ച 9 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നുച്ചയോടെ പൊലീസ് വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. അറസ്റ്റിലായ രണ്ടു പേര്‍ വിവിധ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. റജിനയ്ക്കെതിരെ മറ്റു സംസ്ഥാനങ്ങളിലും കേസുണ്ട്. വാടക വീട്ടില്‍ വച്ചും ഇവിടെനിന്ന് കഞ്ചാവ് പുറത്തെത്തിച്ചുമാണ് വില്‍പന നടത്തിയിരുന്നത്