Tuesday, May 14, 2024
spot_img

ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചു, ഫോൺ തട്ടിപ്പറിച്ചു; ട്രെയിനിൽ പതിനാറുകാരിക്ക് നേരെ ആക്രമണം നടന്ന കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്

തൃശ്ശൂർ: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം നടന്നെന്ന പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടിയും അച്ഛനും. ട്രെയിനിൽ വച്ച് അതിക്രമത്തിന് ശ്രമിച്ചപ്പോൾ മലപ്പുറം സ്വദേശിയുടെ സഹായത്തിലാണ് രക്ഷപ്പെട്ടതെന്ന് പെൺകുട്ടി പറഞ്ഞു. തന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചെന്നും പെൺകുട്ടി വ്യക്തമാക്കി.

ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂർ സ്വദേശികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറഞ്ഞു ചെയ്തെന്നുമായിരുന്നു പരാതി. 50 വയസ്സിനു മുകളിൽ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം കാണിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്.

ഗുരുവായൂർ എക്സ്പ്രെസിലായിരുന്നു അതിക്രമ ശ്രമം. ലൈംഗികാധിക്ഷേപ പരമായ പെരുമാറ്റമാണ് പ്രതികളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പെൺകുട്ടിയും പിതാവും പറഞ്ഞു. എതിർ വശത്തിരുന്ന ആറ് പേരാണ് മോശമായി പെരുമാറിയതെന്നാണ് പരാതി. കാലിൽ സ്പർശിക്കാൻ ശ്രമിക്കുകയും മോശമായി അശ്ലീല കമന്റുകൾ പറയുകയും ചെയ്തു. പെൺകുട്ടി ഇവരുടെ മോശം പെരുമാറ്റം വീഡിയോയിൽ പകർത്താൻ ശ്രമിക്കവെ സംഘം കുട്ടിയുടെ ഫോൺ തട്ടിപ്പറിക്കുകയാണ് ചെയ്തത് .

ഇത് തടുക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് ഫാസിലിനെ പ്രതികൾ ചേർന്ന് മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ഇവർ ആറുപേരും ആലുവ മുതൽ ഇരിങ്ങാലക്കുട വരെയുള്ള ആറ് സ്ഥലങ്ങളിലായി ഇറങ്ങിയെന്നാണ് പെൺകുട്ടിയും അച്ഛനും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്.

Related Articles

Latest Articles