കൊച്ചി : നയതന്ത്ര പാഴ്സലിലൂടെ സ്വർണ്ണം കടത്തിയ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. സ്വപ്നയടക്കമുള്ള ഏഴു പ്രതികളുടെ ജാമ്യാപേക്ഷയാണ് കൊച്ചി എൻഐഎ പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ എൻഐഎ ഇന്ന് ഹാജരാക്കാൻ സാധ്യതയുണ്ട്. ശക്തമായ തെളിവുകളുടെ അഭാവത്തിൽ കോടതിയ്ക്ക് പ്രതികളുടെ ജാമ്യാപേക്ഷയിൽ അനുകൂല നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം കോടതി എൻഐഎയ്ക്ക് മുന്നറിയിപ്പു നൽകിയിരുന്നു.
സ്വർണക്കടത്തിൽ ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചതിന്റെ തെളിവുകളാണ് കോടതി ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എൻഐഎ കേസ് ഡയറിയിലെ രഹസ്യസ്വഭാവമുള്ള രേഖകളും കോടതി ഇന്ന് പരിശോധിക്കും. അഡീ.സോളിസിറ്റർ ജനറൽ ഇന്ന് നടത്തുന്ന വാദവും കേസിന്റെ വിധി നിർണയിക്കും.

