മുംബൈ: മഹാരാഷ്ട്രയിലെ വസായില്‍ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. രണ്ടുപേരെ രക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. ഒരു കുടുംബത്തിലെ നാലുപേരാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ വാഗ്രപാഡയിലെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നുന്നെന്ന് പൊലീസ് അറിയിച്ചു.
അമിത് സിങ് (45), മകള്‍ റോഷ്‌നി (16) എന്നിവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിങിന്റെ ഭാര്യ വന്ദന (40), മകന്‍ ഓം (12) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴയില്‍ നഗരത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് അന്ധേരി സബ് വെ അടച്ചിട്ടുണ്ട്.