ബാഗ്പത്: മതപരമായ സ്വത്വം മറച്ചുവെച്ച് മതപരിവർത്തനത്തിനായി ശ്രമം. മുസ്ലീം ദമ്പതികളെ അറസ്റ്റ് ചെയ്തു. എട്ട് മാസം മുമ്പ് രണ്ടാം ഭാര്യയായി വിവാഹം കഴിച്ച യുവതിയെ ഇസ്‌ലാം മതപരിവർത്തനത്തിനായി ശ്രമം നടത്തിയ ദമ്പതികളെ നീതു നൽകിയ പരാതിയെ തുടർന്ന് ഉത്തർപ്രദേശ് ബാഗ്പത് പോലീസ് അറസ്റ്റ് ചെയ്തു.
പ്രാദേശിക സ്വകാര്യ നഴ്‌സിംഗ് ഹോമിൽ നഴ്‌സായി ജോലി ചെയ്യുന്ന നീതു യാദവ് എന്ന യുവതി ആണ് ഇസ്‌ലാം മതപരിവർത്തനം തിരിച്ചറിഞ്ഞ് അക്രം ഖാനെതിരെ പരാതി നൽകിയത്. തന്റെ ഭർത്താവ് അക്രം ഖാനും സംഘവും തന്നെ മാനഭംഗപ്പെടുത്തിയെന്നും അക്രമിന്റെ കുട്ടിയുമായി ആറുമാസം ഗർഭിണിയായിരിക്കുമ്പോൾ നിർബന്ധിതമായി ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതായും നീതു യാദവ് ആരോപിച്ചു. മതപരിവർത്തനം നടത്താൻ ഭർത്താവ് നിർബന്ധിക്കുകയാണെന്നും അവർ പറയുകയുണ്ടായി.