കൊച്ചി: കസ്റ്റംസ് ജാഗ്രത പുലര്‍ത്തിയിട്ടും സ്വർണക്കടത്ത് തടയാൻ അധികാരികൾക്ക് കഴിയുന്നില്ലെന്ന പരാമർശവുമായി ഹൈക്കോടതി. നിരന്തരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടും സ്വര്‍ണക്കടത്തു ദിനംപ്രതി വര്‍ധിക്കുകയാണ്. പല കാരണങ്ങളാല്‍ അധികൃതര്‍ക്ക് ഇതു നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.
അർജുൻ ആയങ്കി 60 ദിവസം റിമാൻഡിൽ കഴിഞ്ഞിട്ടും കസ്റ്റംസ് കുറ്റപത്രം നല്‍കിയില്ലെന്ന വിലയിരുത്തിയാണ് ജസ്റ്റീസ് വി. ഷെര്‍സി ജാമ്യം നല്‍കിയത്. മൂന്നു മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും നിർദേശമുണ്ട്. സംസ്ഥാനത്തു ദിനംപ്രതി എത്രയൊക്കെ സ്വർണ്ണക്കടത്ത് പിടി കൂടുമ്പോഴും മറുവശത്ത് സ്വർണം കടത്തുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി പരാമർശം
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona