ശബരിമലയിലെ ഓരോ കാഴ്ചകൾക്കും വസ്തുക്കൾക്കും പിന്നിൽ വിസ്മയമുളവാക്കുന്ന ഒരു കഥയോ ചരിത്രമോ ഉണ്ടാകും പറയാൻ .
കഴിഞ്ഞ വർഷംവരെ പതിനെട്ടാം പടിക്ക് ഇരുവശത്തുമായുണ്ടായിരുന്ന വല്യ മണികൾക്ക് പിന്നിലും ഇത്തരത്തിൽ വലിയൊരു ഒരു ചരിത്രം ഒളിഞ്ഞിരിക്കുന്നുണ്ട് .
പൊന്നുപതിനെട്ടം പടി കയറിവരുന്ന ഭക്തന് തത്വമസി എന്ന വേദവാക്യത്തോടൊപ്പം തന്നെ ദർശനമേകിയിരുന്നവയാണ് പതിനെട്ടാം പടിക്ക് ഇരു വശത്തുമായി ഉണ്ടായിരുന്ന രണ്ടു വലിയ മണികൾ .
ഈ മണികൾക്ക് പിന്നിൽ അധികമാർക്കും അറിയാത്ത ഒരു ചരിത്ര സത്യം ഒളിഞ്ഞിരിപ്പുണ്ട് .
1950-ൽ ശബരിമല ക്ഷേത്രം അഗ്നിക്കിരയായ ശേഷം പുനർനിർമ്മിച്ചപ്പോൾ കേടു പാട് വന്ന ശ്രീകോവിലിലെ പഞ്ചലോഹ വിഗ്രഹവും പുനഃപ്രതിഷ്ഠിക്കാൻ തീരുമാനിച്ചു .
ഇതിനെ തുടർന്ന് ചെങ്ങന്നൂർ തട്ടാവിള സഹോദരന്മാരായ അയ്യപ്പ പണിക്കരും നീലകണ്ഠപണികരും നിർമ്മിച്ച പുതിയ അയ്യപ്പ വിഗ്രഹം പ്രതിഷ്ഠയ്ക്കായി തയ്യാറാക്കി .
അങ്ങനെ പഴയ വിഗ്രഹത്തിലെ ജീവാംശത്തെ പുതിയ വിഗ്രഹത്തിലേക്കാവാഹിച്ചു പ്രതിഷ്ഠിച്ചു .
സാധാരണയായി പുനഃപ്രതിഷ്ഠ കഴിഞ്ഞാൽ ജഡാവസ്ഥയിലായ പഴയ വിഗ്രഹത്തെ ആറ്റിലോ പുഴയിലോ സമുദ്രത്തിലോ നിമഞ്ജനം ചെയ്യുകയാണ് പതിവ്.
എന്നാൽ കോടാനുകോടി ഭക്തർക്ക് ദര്ശനമേകിയിരുന്ന ആ പഴയ വിഗ്രഹത്തിന്റെ ചൈതന്യം അപ്പോഴും തെല്ലും ചോർന്നു പോയിരുന്നില്ല .
അന്നത്തെ ശബരിമല തന്ത്രിയായിരുന്ന താഴമൺ മഠം കണ്ഠരര് ശങ്കരർക്കും ദേവസ്വം അധികാരികൾക്കും ആ വിഗ്രഹത്തെ വെറുതെ ഒഴുക്കികളായാൻ മനസ്സ് വന്നില്ല .
അങ്ങനെ കൂട്ടായ തീരുമാനപ്രകാരം ആ വിഗ്രഹത്തിന്റെ ചൈതന്യം പതിനെട്ടു പടിക്കു മുകളിൽ സന്നിധാനത്തു തന്നെ നിലനിര്ത്താന് തീരുമാനിക്കുകയും വിഗ്രഹത്തെ ഉരുക്കി അതിലെ പഞ്ചലോഹം കൊണ്ട് രണ്ടു വലിയ മണികൾ ഉണ്ടാക്കുകയും ചെയ്തു .
കഴിഞ്ഞ വര്ഷം വരെ പതിനെട്ടു പടികൾക്കു രണ്ടു വശത്തുമായി ആ പഴയ അയ്യാ വിഗ്രഹ ചൈതന്യം സന്നിധാനത്തും തന്നെ നിലനിന്നു .
എന്നാൽ ചരിത്രത്തിലെ രേഖപ്പെടുത്താത്ത ഈ സത്യം അറിഞ്ഞോ അറിയാതയോ പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ നടന്ന മിനുക്കു പണികളുടെ ഭാഗമായി തിരുമുറ്റത്തെ ആ പഴയ മണികൾക്കും സ്ഥാന ചലനമുണ്ടായി .
ഇപ്പോൾ ഇവിടെയുള്ളതു പുതുതായി സ്ഥാപിച്ച മണികളാണ്.ചരിത്രമുറങ്ങുന്ന ആ പഴയ രണ്ടു മണികളിൽ ഒന്ന് മാളികപ്പുറത്തേക്കും മറ്റൊന്ന് പമ്പാ ഗണപതി ക്ഷേത്രത്തിലേക്കും മാറ്റി സ്ഥാപിച്ചിരിക്കുകയാണിപ്പോൾ
വെള്ള കടലാസിൽ 21 തവണ "ഓം ശ്രീറാം" എന്ന് എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു.…
കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ നാളെ നടക്കുന്ന…
ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചവർ ഞെട്ടി ! തിരുപ്പതി ക്ഷേത്രത്തിന് ഇനി ചന്ദ്രബാബുവും പവൻ കല്യാണും കാവൽക്കാർ |CHANDRABABU…
ഗാങ്ടോക്ക് : സിക്കിമിൽ പേമാരി തുടരുന്നു. കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ…
ഇന്ത്യ വിരുദ്ധർ ജാഗ്രതൈ ! അവൻ വീണ്ടും വരുന്നു ; മോദിയുടെ കണക്കുകൂട്ടലുകൾ ഇങ്ങനെ... |AJIT DOVEL| #ajithdovel #modi…
ദില്ലി : ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക് തിരിച്ചു. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ…