Tuesday, May 14, 2024
spot_img

നരേന്ദ്രമോദി പ്രധാനമന്ത്രിയായതുകൊണ്ട് മാത്രമാണ് ഇന്ത്യ സമാധാനത്തിൽ മുന്നോട്ട് പോകുന്നത് !

മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം തുടരുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പു നടന്ന സര്‍വകക്ഷി സമ്മേളനത്തില്‍ സര്‍ക്കാര്‍ വ്യക്തിമാക്കിയിട്ടും ഏറ്റുമുട്ടലിന്റെ പാതയാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. മണിപ്പൂരില്‍ ഏകപക്ഷീയമായി വംശഹത്യ നടക്കുകയാണെന്ന കുപ്രചാരണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. എന്നാൽ, എന്താണ് യാഥാർഥ്യത്തിൽ മണിപ്പൂരിൽ നടക്കുന്നതെന്ന് ഇപ്പോഴിതാ വിശദമാക്കുകയാണ് റീന ഫ്രാൻസിസ് എന്ന വനിത.

കണ്ടല്ലോ, മണിപ്പൂരിലെ ജനവിഭാഗങ്ങളെക്കുറിച്ച് പ്രാഥമികമായ ധാരണപോലുമില്ലാത്തവരും, അവിടത്തെ യഥാര്‍ത്ഥ പ്രശ്‌നം മറച്ചുവയ്ക്കുന്നവരുമാണ് മറ്റ് സംസ്ഥാനങ്ങളില്‍ അതിന്റെ പേരില്‍ കോലാഹലമുണ്ടാക്കുന്നത്. മണിപ്പൂരിലേത് ഹിന്ദു-ക്രൈസ്തവ സംഘര്‍ഷമായി ലഘൂകരിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഹിന്ദുക്കളായ മെയ്‌തേയികളും ക്രൈസ്തവരായ കുക്കികളും തമ്മിലുള്ള പ്രശ്‌നമായി മണിപ്പൂരിലെ സംഘര്‍ഷത്തെ കാണുന്നത് വസ്തുതകള്‍ക്ക് വിരുദ്ധമാണ്. മെയ്‌തേയികളില്‍ തന്നെ ക്രൈസ്തവരും മുസ്ലിങ്ങളുമുണ്ടെന്ന സത്യം ഇക്കൂട്ടര്‍ മൂടിവയ്ക്കുന്നു.

Related Articles

Latest Articles