ഉത്തർപ്രദേശിൽ മുസ്ലിം ഡോക്ടർ നഴ്സിനെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി മതപരിവർത്തനം നടത്താൻ നിർബന്ധിച്ചു. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. ഒരു സ്വകാര്യ ക്ലിനിക്കിലെ മുസ്ലിം ഡോക്ടറാണ് വിവാഹ വാഗ്ദാനം നൽകി നഴ്സിനെ ഏഴു മാസം പീഡിപ്പിച്ചത്. തന്റെ മതപരമായ ഐഡന്റിറ്റി മറച്ചു വയ്ച്ചാണ് ഇയാൾ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്.
ബാഗ്പത് ഗ്രൂമിംഗ് ജിഹാദ് കേസ്
റിപ്പോർട്ട് പ്രകാരം യുവതി സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. ഡോക്ടർ തന്റെ മതപരമായ വ്യക്തിത്വം മറച്ചുവെച്ച് ആ സ്ത്രീയുമായി ചങ്ങാത്തം കൂടി. താൻ വിവാഹമോചിതനാണെന്ന് അവകാശപ്പെടുകയും അവളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. കഴിഞ്ഞ ഏഴു മാസമായി അയാൾ അവളുമായി ശാരീരിക ബന്ധത്തിലായിരുന്നു. തുടർന്ന് ഇയാൾ യുവതിയുമായി അടുപ്പമുള്ള വീഡിയോ ഉണ്ടാക്കി. യുവതി വിവാഹ വിഷയം കൊണ്ടുവരുമ്പോഴെല്ലാം അയാൾ അവളെ വീഡിയോ കാണിക്കുകയും ക്ലിനിക് അടച്ചുപൂട്ടുകയും ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപുറമേ അവൾ ഗർഭിണിയായ ശേഷം കുട്ടിയെ ഗർഭം അലസിപ്പിക്കാനും ഡോക്ടർ നിർബന്ധിച്ചു. യുവതി അത് വിസമ്മതിച്ചപ്പോൾ അയാൾ അവളെ മർദ്ദിക്കുകയും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് ഇയാൾ മാസങ്ങളോളം യുവതിയെ തടവിലാക്കി മതപരിവർത്തനത്തിന് വേണ്ടി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
എന്നാൽ ചൊവ്വാഴ്ച ഡോക്ടറുടെ ഭാര്യയെ യുവതി കണ്ടപ്പോൾ ഗർഭിണിയായ യുവതിയുടെ വയറ്റിൽ അയാൾ ചവിട്ടുകയും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു. ഇത് യുവതിയുടെ ആരോഗ്യത്തെ വഷളാക്കി. എങ്ങനെയോ അവൾ അയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയിരുന്നു. നിലവിൽ നഴ്സ് ആറുമാസം ഗർഭിണിയാണ്.