Monday, May 20, 2024
spot_img

‘രേത് സമാധി’ യുടെ കഥാകാരി ഗീതാഞ്ജലി ശ്രീ ക്ക് ബുക്കർ സമ്മാനം; ചരിത്രത്തിലാദ്യമായാണ് ഹിന്ദി നോവലിൻറെ വിവർത്തനത്തിനു ബുക്കർ സമ്മാനം; സമ്മാന തുക 41.6 ലക്ഷം രൂപ

ലണ്ടന്‍: ചരിത്രത്തിലാദ്യമായി ഒരു ഹിന്ദി കൃതിക്ക് ബുക്കർ സമ്മാനം. 2022 ലെ ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്‌. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗ്‌ളീഷ് പരിഭാഷ ‘ടോംബ് ഓഫ് സാന്‍ഡ്’ ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഹിന്ദിയില്‍ 2018 ല്‍ പ്രസിദ്ധീകരിച്ച ‘രേത് സമാധി’ എന്ന പുസ്തകമാണ് ടോംബ് ഓഫ് സാന്‍ഡ് എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് തര്‍ജിമ ചെയ്തത്. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ(41.6 ലക്ഷം രൂപ) ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക് വെല്ലും പങ്കിടും. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിനടിമയായ വൃദ്ധ, പിന്നീട് നിശ്ചയദാര്‍ഢ്യത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തുന്നതിന്റെ കഥയാണ് രേത് സമാധി പറയുന്നത്. വിഭജനകാലത്തെ ദുരന്തങ്ങളുടെ ഓര്‍മ്മകളുമായി ജീവിക്കുന്ന സ്ത്രീയാണ് നോവലിലെ കേന്ദ്രകഥാപാത്രം
ടോംബ് ഓഫ് സാന്‍ഡിനൊപ്പം ബോറ ചുംഗിന്റെ ‘കേസ്ഡ് ബണ്ണി’, ജോണ്‍ ഫോസ്സിന്റെ ‘എ ന്യൂ നെയിം: സെപ്‌റ്റോളജി VI-VII’, മൈക്കോ കവാകാമിയുടെ ഹെവന്‍, ക്ലോഡിയ പിയോറോയുടെ ‘എലീന നോസ്’, ഓള്‍ഗ ടോകാര്‍സുക്കിന്റെ ‘ദ ബുക്‌സ് ഓഫ് ജേക്കബ്’ എന്നിവയാണ് ബുക്കര്‍ പുരസ്‌കാരത്തിനായി അവസാന റൗണ്ടില്‍ മത്സരത്തിനുണ്ടായിരുന്നു മറ്റ് പുസ്തകങ്ങള്‍.

ബ്രിട്ടനിലോ അയര്‍ലണ്ടിലോ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യുന്ന പുസ്തകങ്ങളാണ് എല്ലാവര്‍ഷവും ബുക്കര്‍ സമ്മാനത്തിനായി പരിഗണിക്കുന്നത്. യുപിയിലെ മെയിന്‍പുരിയില്‍ ജനിച്ച ഗീതാഞ്ജലി ശ്രീ ഇതുവരെ നാല് നോവലുകളും ഒട്ടേറെ കഥകളും എഴുതിയിട്ടുണ്ട്.

Related Articles

Latest Articles