Saturday, May 18, 2024
spot_img

സിന്ദൂരമണിഞ്ഞു, വന്ദേമാതരം ചൊല്ലി സത്യപ്രതിജ്ഞയും; നസ്രത്ത് ജഹാനെതിരെ രോഷവുമായി മുസ്‌ലിം പുരോഹിതർ

തൃണമൂൽ കോൺഗ്രസ് എംപിയും പ്രശസ്ത നടിയുമായ നസ്രത്ത് ജഹാനെതിരെ “ഫത്വ”യുമായി മുസ്‌ലിം പുരോഹിതർ.

മുസ്‌ലിം സമുദായത്തിന് പുറത്തുനിന്നും വിവാഹം കഴിച്ചതിനും ഇസ്ലാമിക പരമ്പരാഗത വേഷം അണിയാതെ പൊതുവേദിയിൽ പ്രത്യക്ഷപെട്ടതിനുമാണ് നസ്രത്തിനെതിരെ ദിയോബന്ദ് പുരോഹിതനായ മുഫ്തി ആസാദ് ഹസ്മി “ഫത്വ” പുറപ്പെടുവിച്ചത്.ഒരു മുസ്‌ലിം സ്ത്രീ മുസ്‌ലിം പുരുഷനെ മാത്രമേ വിവാഹം ചെയ്യാന്‍ പാടുള്ളൂ എന്നാണ് ഫത്വയില്‍ പറയുന്നത്.

ഇതു കൂടാതെ കലാകാരികളെ അപമാനിക്കുന്ന പരാമര്‍ശവും ഫത്വയില്‍ ഉണ്ട് നസ്രത്തിനെപ്പോലെയുള്ള കലാകാരികള്‍ക്ക് മതനിയമങ്ങളെ കുറിച്ച് യാതൊരു ബോധവുമില്ല അതാണ് ലോക് സഭയില്‍ കണ്ടതെന്നും പുരോഹിതന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിസിനസ്സുകാരനായ നിഖില്‍ ജയിനിനെ ഇക്കഴിഞ്ഞ ആഴ്ച വിവാഹം ചെയ്ത നസ്രത്ത്, സത്യ പ്രതിജ്ഞക്കായി
ലോക് സഭയില്‍ എത്തിയത് നവവധുവിനെപോലെ ആഭരണങ്ങള്‍ അണിഞ്ഞും സിന്ദൂരം ചാര്‍ത്തിയുമാണ്. ഈശ്വരന്‍റെ പേരില്‍ സത്യപ്രതിജ്ഞ എടുത്ത നസ്രത്ത് വന്ദേമാതരം പറഞ്ഞാണ് പ്രതിജ്ഞ അവസാനിപ്പിച്ചത്.ഇതാണ് മുസ്‌ലിം പുരോഹിതരെ ചൊടിപ്പിച്ചത്.

Related Articles

Latest Articles