ഗുവാഹത്തി :ഖാലിസ്ഥാന്‍ വിഘടന വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ് അറസ്റ്റ് ഭയന്ന് അസമിലേക്ക് കടന്നതായി സൂചന. ഇയാളെ പിടികൂടുന്നതിനായി നേരത്തെ അറസ്റ്റിലായ ഇയാളുടെ അനുനായികളായ നാലു പേരെ മുപ്പതോളം വരുന്ന പോലീസ് സംഘത്തോടൊപ്പം വിമാനത്തിൽ അസമിലെ ദിബ്രുഗഢിലെത്തിച്ചതായാണ് റിപ്പോർട്ട്. ഇവരെ വന്‍ സുരക്ഷാസന്നാഹങ്ങളോടെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.
ഇതുവരെ അമൃത്പാലിന്റെ സഹായികളായ 78 പേര്‍ പഞ്ചാബ് പോലീസിന്റെ പിടിയിലായതായാണ് റിപ്പോര്‍ട്ട്. അമൃത്പാലിന്റെ സാമ്പത്തിക കാര്യങ്ങളടക്കം കൈകാര്യം ചെയ്യുന്ന അടുത്ത സഹായി ദല്‍ജീത് സിങ് കല്‍സിയെ ഹരിയാനയില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു.