വാഷിങ്ടണ്‍: അഫ്ഗാനിൽ താലിബാന്‍ ഭീകരർ അധികാരം പിടിച്ചതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.. അവധിക്കാല യാത്ര പാതിവഴിയില്‍ റദ്ദാക്കിയാണ് ബൈഡന്‍ വൈറ്റ്ഹൗസില്‍ തിരിച്ചെത്തിയിരിക്കുന്നത്.
മുൻപ് യു.എസ് സുരക്ഷ ഉപദേഷ്ടാവ് ജാക്ക് സുള്ളിവന്‍ ഇതുസംബന്ധിച്ച പ്രതികരണം നടത്തിയിരുന്നു. വൈകാതെ യു.എസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക പ്രതികരണമുണ്ടാവുമെന്നായിരുന്നു സുള്ളിവന്‍ അപ്പോൾ പറഞ്ഞത്. മാത്രമല്ല ദേശീയ സുരക്ഷാ ടീമിന് നിര്‍ദേശങ്ങള്‍ അദ്ദേഹം കൈമാറുന്നുണ്ടെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ബൈഡന്‍റെ എഴുതി തയാറാക്കിയ പ്രസ്താവന മാത്രമാണ് പുറത്ത് വന്നത്. എന്നാൽ വിഷയത്തില്‍ ജോ ബൈഡനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 20 വര്‍ഷം അഫ്ഗാനില്‍ സൈന്യത്തെ നിലനിര്‍ത്തുന്നതിനായി 80 ബില്യണ്‍ ഡോളറാണ് യു.എസ് ചെലവഴിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona