Wednesday, January 7, 2026

കളിയിക്കാവിള കൊലപാതകം: മുഖ്യ പ്രതികളായ ഭീകരർ പിടിയിൽ

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. തൗഫിക്, അബ്ദുള്‍ ഷെമിം എന്നി വരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ കര്‍ണാടകയിലെ ഉടുപ്പിയില്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട് ക്യു ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഉടുപ്പിയിലെ ഇന്ദ്രാണി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
കാറിലെത്തിയ നാല്‍വര്‍ സംഘമാണ് വില്‍സനെ ആക്രമിച്ചത്. തൗഫികും അബ്ദുള്‍ ഷെമിമും വില്‍സനെ വെടിവച്ചു. മറ്റു രണ്ടു പേര്‍ കാറില്‍ ഇരുന്നു. ഇവരെ കൂടി പിടികിട്ടേണ്ടതുണ്ട്. ഇവര്‍ക്കായി തമിഴ്‌നാട്-കേരള പോലീസ് സംയുക്തമായി തെരച്ചില്‍ നടത്തിവരികയാണ്.

പിടിയിലായ പ്രതികള്‍ക്ക് തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്ന് തെളിയിക്കുന്ന കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കേരള പോലീസും തമിഴ്‌നാട് പോലീസും സംയുക്തമായിട്ടാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഇതിനകം നൂറോളം പേരെ ചോദ്യംചെയ്തു.

തൗഫികും ഷെമിമും കൊലപാതകത്തിനു മുമ്പു കേരളത്തില്‍ താമസിച്ചിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഈ സമയത്താണു പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിനു രണ്ടു ദിവസം മുന്‍പ് പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ താമസിച്ചിരുന്നുവെന്നാണു പോലീസ് നിഗമനം.

ഇതു സ്ഥിരീകരിക്കുന്നതിനുള്ള സിസിടിവി കാമറ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കരയിലെ ഒരു ആരാധനാകേന്ദ്രത്തിലേക്കു പ്രതികള്‍ കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. വിതുര സ്വദേശിയായ സെയ്ദലി എന്നയാള്‍ ഏര്‍പ്പാടാക്കിയ വാടകവീട്ടിലായിരുന്നു ഇരുവരും താ മസിച്ചിരുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

ഇക്കഴിഞ്ഞ എട്ടിനു രാത്രിയിലായിരുന്നു കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സനെ കൊലപ്പെടുത്തിയത്. ഏഴ്, എട്ട് തീയതികളില്‍ തൗഫീക്കും ഷെമീമും വാടകവീട്ടില്‍ താമസിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പ്രതികള്‍ക്കു വീട് തരപ്പെടുത്തികൊടുത്ത സെയ്ദലി കൊലപാതകത്തിനുശേഷം ഒളിവില്‍ പോയിരുന്നു

Related Articles

Latest Articles