തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസെടുത്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം വിജലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പിച്ചു.
തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ സർക്കാരിന് നഷ്ടമുണ്ടാക്കി, അവധിയെടുത്ത് സ്വകാര്യ കോളജിൽ പോയി ശമ്പളത്തോടെ പഠിപ്പിച്ചു, കുടകിൽ അനധികൃത ഭൂമി ഇടപാടുനടത്തി എന്നിവയാണ് ജേക്കബ് തോമസിനെതിരെ ഉയർന്ന ആരോപണം. ഈ കാലയളവിൽ ജേക്കബ് തോമസ് വകുപ്പിന് 15 കോടി നഷ്ടം ഉണ്ടാക്കിയതായാണ് നേരത്തേ കെ എം എബ്രഹാമിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
എന്നാൽ ജേക്കബ് തോമസ് ക്രമക്കേടു കാട്ടിയെന്നുള്ള പരാതികള്‍ നേരത്തെ കോടതി തള്ളിയിരുന്നു. ഈ കേസ് തളളിയതാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരുമായി ജേക്കബ് തോമസ് ഇടഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ആരോപണത്തിന്‍മേല്‍ വീണ്ടും കേസെടുത്തിരിക്കുന്നത്.
[10:01 AM, 4/12/2019] +91 99862 93230: വീണ്ടും പാക്കിസ്ഥാന് പ്രകോപനം; ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക്കിസ്ഥാന് പ്രകോപനം. പൂഞ്ചിലെ സവ്ജിയന് സെക്ടറിലാണ് പാക്കിസ്ഥാന് വെടിനിര്‍ത്തര്‍ കാരര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയത്.
വെള്ളിയാഴ്ച രാവിലെ 8.30നായിരുന്നു സംഭവം ഉണ്ടായത്. പാക് വെടിവയ്പിനെ തുടര്‍ന്നു ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.