കൊച്ചി: 60 ജി എസ് എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി ഹൈക്കോടതി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മന്റ് നിയമപ്രകാരം നിരോധനത്തിനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നും സംസ്ഥാനം ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചതെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി പ്ലാസ്റ്റിക് നിരോധനം റദ്ദാക്കിയത്. 60 ജി എസ് എമ്മിന് മുകളിലേക്കുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും സംസ്ഥാനം നിരോധനം ഏർപ്പെടുത്തിയിരുന്നു. നിരോധനത്തിനെതിരെ പി എൻ സന്തോഷ് നൽകിയ ഹർജ്ജിയിലാണ് ഹൈക്കോടതി വിധി.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ വ്യാപകമായ പ്രതിഷേധം വ്യാപാരി സംഘടനകളിൽ നിന്നുണ്ടായിരുന്നു. ജി എസ് എം അടിസ്ഥാനത്തിലുള്ള പ്ലാസ്റ്റിക് നിരോധനം അശാസ്ത്രീയമാണെന്ന് പരിസ്ഥിതി പ്രവർത്തകരും നിലപാടെടുത്തിരുന്നു. പ്ലാസ്റ്റിക് നിരോധനത്തിന് പിന്നാലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തുകയും വൻ തുക പിഴ ഈടാക്കുകയും ചെയ്തിരുന്നു.
ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…
മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev
തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…
ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…
ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…