ശബരിമല കർമ്മസമിതി വിതരണത്തിന് തയ്യാറാക്കിയ 50000 ത്തോളം ലഘുലേഖകൾപോലീസ് പിടിച്ചെടുത്തത് മാർക്സിസ്റ്റ് പാർട്ടിയുടെ കാവൽക്കാരായി കേരള പോലീസ് അധഃപതിച്ചതിനുള്ള ഏറ്റവും വലിയ തെളിവാണെന്ന് ശബരിമല കർമ്മസമിതി കൺവീനർ എസ ജെ ആർ കുമാർ. പിടിച്ചെടുത്ത ലഘുലേഖകൾ ശബരിമല വിഷയത്തെ മാത്രം പരാമർശിക്കുന്ന, തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലാത്തവുമായിരുന്നുവെന്നും എസ ജെ ആർ കുമാർ വ്യക്തമാക്കി .
ആരുടെയോ നിർദ്ദേശ പ്രകാരമാണ് ശബരിമല കർമ്മസമതിയുടെ ഹോർഡിങ്ങുകൾ പോലീസ് നശിപ്പിക്കുന്നത്. ശബരിമലയിൽ ഭക്തർക്ക് നേരെ നടന്ന ക്രൂരമായ അതിക്രമങ്ങൾ തുറന്നു കാട്ടുന്നതും എന്നാൽ തിരഞ്ഞെടുപ്പിനെ ബാധിക്കാത്തതുമാണ് കർമ്മസമതിയുടെ ഹോർഡിങ്ങുകൾ. ശബരിമല വിശ്വാസികൾക്ക് സ്വതന്ത്രമായി സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനുമുള്ള നിയമപരമായ അവകാശങ്ങൾ പോലും കേരളത്തിൽ ഇല്ലാതാക്കാനുള്ള പിണറായി സർക്കാരിന്റെ ശ്രമങ്ങൾ എന്ത് വില കൊടുത്തും പരാജയപ്പെടുത്തുമെന്നും എസ ജെ ആർ കുമാർ വ്യക്തമാക്കി