തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ
കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് കോഴിക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി ബീച്ചിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിന് ശേഷം 7:30ഓടെ മധുരയിലേക്ക് തിരിക്കും. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികൾ സമ്മേളനത്തിൽ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കോഴിക്കോട് കനത്ത സുരക്ഷക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് . ഇതിനായി 2000 പൊലീസുകാരെ കോഴിക്കോട് നിയോഗിച്ചു. പത്ത് എസ്‌പിമാരുടെ കീഴിൽ അഞ്ച് അഡീഷണൽ എസ്‌പിമാർ, 30 ഡിവൈഎസ്‌പിമാർ, 100 സിഐമാർ,1700 പോലീസ് ഉദ്യോഗസ്ഥർ, 150 വനിതാ പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് പ്രത്യേക സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.കോഴിക്കോട് നഗരത്തിൽ സുരക്ഷയുടെ ഭാഗമായി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
അന്‍പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളോടെയാണ് ബീച്ചിലെ വേദി സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള നേതാക്കളായ നിര്‍മല്‍സുരാനയും സത്യകുമാറും പരിപാടികള്‍ വിലയിരുത്താന്‍ എത്തിയിട്ടുണ്ട്. ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി.പ്രകാശ് ബാബുവും ചടങ്ങിനെത്തുന്നത് പ്രവര്‍ത്തകരില്‍ ആവേശം ജനിപ്പിക്കും.