മൂന്നാർ: മൂന്നാറിലെ നാല് വ്യാജപട്ടയങ്ങള്‍ ദേവികുളം മുന്‍ സബ് കലക്ടര്‍ രേണുരാജ് റദ്ദാക്കി. ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനകളെത്തുടര്‍ന്നാണു നടപടി. രേണു രാജ് സ്ഥലം മാറിപ്പോകുന്നതിന് തൊട്ടുമുമ്പാണ് തീരുമാനമെടുത്തത്.
നാല് പട്ടയ നമ്പറിലെ രണ്ടര ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നൽകി. ദേവികുളം അഡി. തഹസില്‍ദാറായിരുന്ന രവീന്ദ്രന്‍ 1999ല്‍ നല്‍കിയ പട്ടയങ്ങളാണ് റദ്ദാക്കിയത്.