പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈലെവൽ കനാലിന്റെ തീരത്ത് യുവാവിന്റെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ കൊലപാതകിക്കായുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. കോതമംഗലത്തെ സ്റ്റുഡിയോ ഉടമയാണ് കൊല്ലപ്പെട്ടത്.
ഇപ്പോഴിതാ കൊല്ലപ്പെട്ട
സ്റ്റുഡിയോ ഉടമയുടെ മരണത്തിൽ നിർണ്ണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്നാണ് പോലീസ് കണ്ടെത്തൽ. തിങ്കളാഴ്ചയാണ് ചേലാട് നിരവത്തുകണ്ടത്തില്‍ എല്‍ദോസ് പോളിനെ മരിച്ച നിലയില്‍ കനാലിന് സമീപം കണ്ടെത്തിയത്.