Saturday, June 1, 2024
spot_img

കോഴിക്കോട് യുവാവിന്റെ വെട്ടേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കോഴിക്കോട് നാദാപുരത്ത് യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പെൺകുട്ടി തന്നിൽ നിന്നും ഒഴിഞ്ഞുമാറിയെന്നും തന്റെ മൊബൈൽ നമ്പർ ബ്ലോക്ക്‌ ചെയ്തുവെന്നും ഇതാണ് പ്രകോപനത്തിന് കാരണമായതെന്നും പ്രതി റഫ്നാസ് പോലീസിന് മൊഴി നൽകി. വിദ്യാർത്ഥിനി രാവിലെ കോളേജിൽ നിന്ന് തിരികെ വരുന്ന വഴിയാണ് പ്രതി ആക്രമിച്ചത്.

സംഭവത്തിൽ പ്രതി റഫ്നാസിനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച പ്രതി കുറ്റബോധം പോലും പ്രകടിപ്പിച്ചില്ലെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ കൊലപ്പെടുത്താനായിട്ടാണ് എത്തിയതെന്ന് പോലീസിനോട് പ്രതി പറഞ്ഞു. ഇയാൾ അതിനായി കൃത്യമായ പദ്ധതികൾ തയ്യാറാക്കിയാണ് എത്തിയത്. കൊടുവാളും പെട്രോളും കയ്യിൽ കരുതിയിരുന്നു.

രാവിലെ തന്നെ റഫ്‌നാസ് ബൈക്കിൽ പെൺകുട്ടിയുടെ വീടിന് സമീപം എത്തി. കോളേജിലേക്ക് പോകുംവഴിയിൽ വിദ്യാർത്ഥിനിയെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പെൺകുട്ടിയുടെ കൂടെ പിതാവ് ഉണ്ടായിരുന്നതിനാൽ ആ പദ്ധതി നടന്നില്ല. പിന്നീട് ഉച്ചയ്ക്ക് പെൺകുട്ടിയെ ബൈക്കിൽ പിന്തുടക്കുകയായിരുന്നു. റഫ്നാസ് പെൺകുട്ടിയെ വെട്ടി വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കാറിലെത്തിയ നാല് യുവാക്കൾ തടഞ്ഞതിനാൽ പെട്രോൾ ഉപയോഗിക്കാനായില്ല. തുടർന്ന് റഫ്നാസ് സ്വന്തം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

Related Articles

Latest Articles