അയ്യപ്പ ഭക്തർക്ക് ആശ്വാസമായി അയ്യപ്പ സേവ സംഘം .അഖില ഭാരത അയ്യപ്പ സേവ സംഘം പാലക്കാട് ചിറ്റൂർ യൂണിയൻ സമാഹരിച്ച പത്ത് ലക്ഷം രൂപയുടെ ബിസ്ക്കറ്റ് ഇന്നലെ പമ്പയിൽ എത്തിച്ചു . ഒരു കണ്ടയ്നർ ബിസ്കറ്റാണ് പമ്പയിൽ എത്തിച്ചത് . തിരക്ക് വർദ്ധിക്കുമ്പോൾ മുൻകരുതൽ എന്ന നിലയ്ക്കാണ് ബിസ്ക്കറ്റുകൾ എത്തിക്കുന്നത് . അന്നദാനം പമ്പയിലും, സന്നിധാനത്തുംഅയ്യപ്പ സേവ സംഘം നടത്തുന്നത് നിരോധിച്ചത് ഭക്തർക്ക് വളരെ അധികം ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്.
അയ്യപ്പ സേവ സംഘം, തിരക്കിൽ പെട്ട അയ്യപ്പ ഭക്തൻമാർക്ക് വെള്ളവും, ബിസ്ക്കറ്റും ഏത്തപഴങ്ങളും പരമാവതി നൽകിയിരുന്നു. ബഹു:ഹൈക്കോടതിയുടെ ശബരിമല ബഞ്ചും, ദേവസ്വം ബോർഡും ഭക്തജന ക്ഷേമം മുൻ നിർത്തി അന്നദാന നിരോധനം പിൻവലിക്കണം എന്നുള്ളതാണ് ആവശ്യം.അയ്യപ്പ ഭക്തരുടെ ഒരേ ആവശ്യം
ഈ ആവശ്യങ്ങൾ ക്യാമ്പിൽ എത്തുന്നവർ പൊതു താൽപ്പര്യം മുന്നിൽ നിർത്തി ബുക്കിൽ കുറിക്കുന്നുമുണ്ട്. തിരക്ക് വർധിക്കുന്നത് മുന്നിൽ കണ്ട് സന്നിധാനം ക്യാമ്പിലേക്കും ഒരു കണ്ടയ്നർ ബിസ്ക്കറ്റുകൾ ഉടൻ എത്തിക്കുമെന്ന് അയ്യപ്പ സേവ സംഘം അറിയിച്ചിട്ടുണ്ട് . ചിറ്റൂർ യൂണിയനിലുള്ള യൂണിയൻ പ്രസിഡന്റ് കാർത്തി കേയൻന്റെയും, പമ്പ ക്യാമ്പ് ഓഫീസർ പല്ലാവൂർ ദാസിന്റെയും നേതൃത്വത്തിലുള്ള ടീംമാണ് ബിസ്ക്കറ്റ് പമ്പയിൽ എത്തിക്കുന്നതിനു നേതൃത്വം നൽകിയത്