ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ഗണേശ വിഗ്രഹ നിമഞ്ജന ചടങ്ങിനിടെ ബോട്ട് മറിഞ്ഞ് 12 പേര്‍ മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ നാല് പേരെ കാണാതായി. കാണാതായവര്‍ക്കായുള്ള തെരച്ചിൽ തുടരുകയാണ്.
പുലർച്ചെ നാലരയ്ക്ക് ഖട്‍ലാപ്പുരിഘട്ടിന് സമീപമുള്ള തടാകത്തിലാണ് സംഭവം. ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യാൻ രണ്ട് വള്ളങ്ങളിലായാണ് ആളുകൾ തടാകത്തിലേക്ക് പോയത്. ഇതിൽ 19 പേരുള്ള ഒരു വള്ളമാണ് അപകടത്തിൽപ്പെട്ടത്.
നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി സി ശര്‍മ്മ പറഞ്ഞു. മരിച്ചവരുടെ ഉറ്റവര്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.