ഹൈദരാബാദിൽ മുസ്ലിം യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് ജിഹാദികളുടെ ഇരയായ യുവാവിന്റെ അമ്മ നീതി തേടി പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ബുധനാഴ്ച രംഗറെഡ്ഡി ജില്ലയിലെ മാർപള്ളി സ്വദേശിയായ വില്ലുപുരം നാഗരാജ് (25) എന്നയാളാണ് കൊല്ലപ്പെട്ടത്.
തുടർന്ന് ഈ ദാരുണമായ കൊലപാതകത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ നാഗരാജുവിന്റെ അമ്മ പൊട്ടിത്തെറിച്ചു. മാത്രമല്ല തന്റെ മകനെ കൊലപ്പെടുത്തിയതിനാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെ കുടുംബമാണെന്നും നാഗരാജുവിന്റെ അമ്മ പറഞ്ഞു.
അതേസമയം ഹൈദരാബാദിലെ ക്രൂരമായ കൊലയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സരൂർനഗറിൽ നാഗരാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയതെങ്ങനെയെന്ന് വീഡിയോ വ്യക്തമാക്കുന്നു. തിരക്കേറിയ റോഡിലെ ഫുട്പാത്തിൽ വെച്ച് യുവാവിനെ ഭാര്യയുടെ സഹോദരന്മാരെന്ന് പറയപ്പെടുന്ന രണ്ട് പേർ ചേർന്ന് ഇരുമ്പ് വടിയും കത്തിയും ഉപയോഗിച്ച് ആക്രമിക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.