ആലപ്പുഴ: സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ പദ്ധതിയായ ഇ – സഞ്ജീവനി പോര്‍ട്ടലില്‍ കയറി വനിതാ ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവ് പിടിയിൽ. തൃശൂർ മണലൂർ എട്ടാം വാർഡിൽ കെ.ആർ. സഞ്ജയെ (25) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ വനിതാ ഡോക്ടര്‍മാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. തൃശൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കോവിഡ് ബാധിതനെന്ന വ്യാജേന പോർട്ടലിൽ റജിസ്റ്റർ ചെയ്ത ഇയാൾ ഓൺലൈനിലെത്തുന്ന ഡോക്ടർമാർക്കു സ്ഥിരം ശല്യമായിരുന്നെന്നു പൊലീസ് വ്യക്തമാക്കി. ആലപ്പുഴയിലെ വനിതാഡോക്ടർ ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതി ഇ-സഞ്ജീവനി പോര്‍ട്ടലില്‍ കയറാന്‍ ഉപയോഗിച്ച ലാപ്ടോപ്പും മൊബൈല്‍ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പല ഡോക്ടർമാരും ഇ–സഞ്ജീവനി സംസ്ഥാന നോഡൽ ഓഫിസർക്കു പരാതി നൽകിയിരുന്നു. ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona