തൃശൂര്‍: വൻ എംഡിഎംഎ വേട്ട.4.85 ഗ്രാം ലഹരിമരുന്നുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പും സുഹൃത്തായ എന്‍ജിനീയറും അറസ്റ്റില്‍.ദേശീയ ഭാരോദ്വഹന ടീമിലേക്ക് സെലക്ഷന്‍ ട്രയല്‍ കഴിഞ്ഞിരിക്കുന്ന മുകുന്ദപുരം കല്ലൂര്‍ കളത്തിങ്കല്‍ വീട്ടില്‍ സ്റ്റിബിനും സുഹൃത്തായ എന്‍ജിനീയറും ആണ് അറസ്റ്റിലായത്.സ്റ്റിബിനെ സംശയാസ്പദനിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് എക്‌സൈസ് സംഘം ചോദ്യം ചെയ്തതോടെയാണ് മാരക മയക്കുമരുന്ന് വേട്ടയുടെ വിവരം പുറത്ത് വരുന്നത്.ഇരുവരെയും വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും നിയമ നടപടിയിലേക്ക് കടക്കുക.
അതേസമയം തൃശ്ശൂരിൽത്തന്നെ 12 ഗ്രാം എം.ഡി.എം.എയുമായി കല്ലൂര്‍ ഭരതദേശത്ത് കളപ്പുരയില്‍ ഷെറിനെ പിടികൂടി. ഒല്ലൂര്‍ യുനൈറ്റഡ് വെയിങ് ബ്രിഡ്ജിനടുത്ത് ലഹരി വസ്തുക്കള്‍ കൈമാറാനെത്തിയപ്പോഴായിരുന്നു ഷെറിൻ എക്‌സൈസിന്റെ വലയിലായത്. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.