DYFI നേതാവ് ശ്രീകാന്ത് വെട്ടിയാർ എന്ന പെണ്ണുപിടിയന്റെ മുഖംമൂടി, ഒടുവിൽ അഴിഞ്ഞുവീണു | SREEKANTH VETTIYAR | DYFI
ആളൊഴിഞ്ഞ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി ഡിവെെഎഫ്ഐ നേതാവ് യുവതിയെ പീഡിപ്പിച്ചതായി ആരോപണം. സോഷ്യൽ മീഡിയ താരവും ഡിവൈഎഫ്ഐ നേതാവുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെയാണ് ബലാത്സംഗ ആരോപണം ഉയർന്നിരിക്കുന്നത് . വിമൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് ശ്രീകാന്ത് വെട്ടിയാർ ബലാത്സംഗം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത് വന്നിരിക്കുന്നത്.
സംഭവത്തിൽ ഇയാൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം പുകയുകയാണ്. ജന്മദിനാഘോഷത്തിനായി ആളൊഴിഞ്ഞ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. സംഭവം ആരോടും പറയാതിരിക്കാൻ വെട്ടിയാർ യുവതിയ്‌ക്ക് വിവാഹ വാഗ്ദാനം നൽകി. എന്നാൽ അതിൽ വഴങ്ങാത്തതിനെ തുടർന്ന് ശ്രീകാന്ത് വെട്ടിയാർ ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് ആരംഭിച്ചതായും യുവതി പറയുന്നു. വീട്ടിലെ പ്രാരാബ്ധം പറഞ്ഞ് യുവതിയിൽ നിന്നും പല പ്രാവശ്യം ഇയാൾ പണം കൈപ്പറ്റി.
പിന്നീട് സഹപ്രവർത്തകർക്ക് പാർട്ടി നൽകാനും മറ്റും പണം നൽകുന്നത് സ്ഥിരം ആക്കി. ബലാത്സംഗത്തിന് ശേഷം ആരോഗ്യപ്രശ്‌നം നേരിട്ടതോടെ ആശുപത്രിയിലേക്ക് പോകാൻ വിളിച്ചെങ്കിലും ഇയാൾ വന്നില്ല. ഇതിനിടെ പല തവണ നഗ്നഫോട്ടോകൾ അയക്കുകയും, ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും, നിരവധി സ്ത്രീകളെ ശ്രീകാന്ത് വെട്ടിയാർ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ടെന്നും യുവതി ഫേസ്ബുക്കിൽ വ്യക്തമാക്കുന്നുണ്ട്.