കോഴിക്കോട്: ചേവായൂരില്‍ മാനസികാസ്വസ്ഥ്യമുള്ള യുവതിയെ നിര്‍ത്തിയിട്ട ബസില്‍ കൂട്ടമാനഭംഗത്തിനിരയാക്കി.തുടർന്ന് സംഭവം വിവാദമായി ,ശേഷം നടന്ന ഊർജിത അന്വേഷണത്തിൽ സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയതായിരുന്നു. ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ട് പരിചയം സ്ഥാപിച്ച യുവാക്കള്‍ യുവതിയെ കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. സമീപത്തെ ബസ് സ്റ്റാൻഡിലേക്കാണ് യുവതിയെ ഇവർ കൂട്ടിക്കൊണ്ടുപോയത്. ഇവിടെ നിർത്തിയിട്ട ബസിൽ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. പിന്നീട് മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തി. അയാളും യുവതിയെ പീഡിപ്പിച്ചു.
അവശയായ യുവതിയെ ഓട്ടോറിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയും ചെയ്തു. വീട്ടില്‍ തിരിച്ചെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതോടെ ബന്ധുക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനത്തിനിരയായ വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം ആറ് വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കിയ അയൽക്കാരനായ അർജുൻ എന്നയാളും പോലീസ് പിടിയിലായിരുന്നു .ദിവസേനയുള്ള ഇത്തരം വാർത്തകൾ മലയാളികൾക്ക് അപമാനമാവുകയാണ്