Thursday, May 2, 2024
spot_img

ആവേശകരമായ ആദ്യസെമിയിലേക്ക് യൂറോ കപ്പ് ; രാത്രി 1 2 :30 ന് വിസിൽ മുഴങ്ങും

ലണ്ടൻ: ആവേശകരമായ 2020 യൂറോ കപ്പ് ഫുട്ബോളിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. കാൽപ്പന്ത് ചരിത്രത്തിലെ വമ്പൻ  പോരാട്ടങ്ങളുടെ പാരന്പര്യമേറെയുള്ള ഇറ്റലിയും സ്പെയിനും ഇന്നു ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ആദ്യ സെമിയിൽ ഏറ്റുമുട്ടും . ഈ യൂറോയിൽ ഇതുവരെ അസാമാന്യ പ്രകടനവുമായാണ് ഇരു ടീമുകളും സെമിയിൽവരെ എത്തിനിൽക്കുന്നത്. അതുകൊണ്ടുതന്നെ ഫുട്ബോൾ ലോകത്തെ ത്രസിപ്പിക്കുന്ന പോരാട്ടമാകും എന്നതിൽ തർക്കമില്ല. ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് മത്സരം ആരംഭിക്കും 

യൂറോയിൽ എല്ലാ കളിയിലും ജയിച്ചാണു അസൂറികൾ തലയുയർത്തി നിൽക്കുന്നത്. ക്വാർട്ടറിൽ നിശ്ചിത സമയവും അധിക സമയവും നീണ്ട പോരാട്ടത്തിൽ സ്പെയിനിനു ജയിക്കാൻ സാധിച്ചില്ല. തുടർന്ന് ഷൂട്ടൗട്ടിലൂടെയായിരുന്നു സ്പെയിനിന്റെ വിജയം. പ്രീക്വാർട്ടറിൽ ക്രൊയേഷ്യയെ കീഴടക്കിയതും അധിക സമയത്തേക്കു നീണ്ട പോരാട്ടത്തിൽ. രണ്ടു നോക്കൗട്ട് മത്സരങ്ങളിൽ രണ്ടു മണിക്കൂറിലധികം കളിക്കുന്ന ആദ്യ ടീമാണു സ്പെയിൻ.

Related Articles

Latest Articles