ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തിൽ സമൂഹ മാദ്ധ്യമത്തിൽ സന്ദേശങ്ങൾ അയച്ച സംഭവത്തിൽ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിൻ പിടിയിലായി. വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗമായ മുസ്‌ലിം അൻസാരി എന്നയാൾ അയച്ച സന്ദേശങ്ങളാണ് സഹാബുദ്ദീൻ അൻസാരി എന്ന വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്റെ അറസ്റ്റിലെത്തിച്ചത്. മുസ്‌ലിം അൻസാരിക്കായി തെരച്ചിൽ നടക്കുകയാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നാടിന്റെ വികസനവും പൊതുപ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ജനപ്രതിനിധികൾ അടക്കമുള്ളവരുള്ള അനൗദ്യോഗിക ഗ്രൂപ്പിലാണ് യോഗിയെ അപമാനിക്കുന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിച്ചത്. പിന്നാലെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ (ട്വിറ്റർ) പൊലീസിന് പരാതി ലഭിച്ചു . പരാതിയിന്മേൽ ഐടി നിയമപ്രകാരവും ക്രിമിനൽ നിയമപ്രകാരവുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.