ദമാസ്‌ക്കസ്: സിറിയൻ മേഖലയിൽ വീണ്ടും റോക്കറ്റാക്രമണം (Missile Attack). സിറിയയിലെ ഇദിലിബ് മേഖലയ്‌ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഒൻപതിലേറെ റോക്കറ്റുകളാണ് ഇവിടെ പതിച്ചത്.
സിറിയയ്ക്കെതിരെ നീങ്ങുന്ന ജബ്ഹാത് അൽ നുസ്ര ഭീകരന്മാരാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യൻ പ്രതിരോധവകുപ്പിന്റെ ഉപമേധാവി വ്‌ലാദിം കുലിറ്റ് പറഞ്ഞു.
ഒരു ദിവസം തന്നെ ഇത്രയധികം ആക്രമണം നടത്താനുള്ള കാരണം വ്യക്തമല്ല. ഇതിൽ അഞ്ചെണ്ണം അലെപ്പോ പ്രവിശ്യയിലും നാലെണ്ണം ഇദിലിബിനേയും ലക്ഷ്യമാക്കിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ സിറിയൻ സൈനികർക്ക് നേരെ നടന്ന ആക്രമണത്തിൽ അലെപ്പോ പ്രവിശ്യയിൽ ഒരു സൈനികന് പരിക്കേറ്റതായും റഷ്യ അറിയിച്ചു.
സിറിയയിൽ നിന്നും അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കാൻ റഷ്യ 2016 മുതൽ അതിർത്തിയിൽ ജാഗ്രതയിലാണ്. അഭയാർത്ഥികളെ കേന്ദ്രീകരിച്ചും സിറിയക്കെതിരായും പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ തളർത്താനും നിരന്തരം ചർച്ചകളും മനുഷിക സഹായങ്ങളെത്തിച്ചുമാണ് റഷ്യ ഇടപെടുന്നത്. അതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.
അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…
കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ
കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു
ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…