തിരുവനന്തപുരം: . വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മോഡലിംഗ് കൊറിയോഗ്രാഫർ കോഴിക്കോട് സ്വദേശി ഫാഹിദിനെ പോലീസ് അറസ്റ്റ് ചെയ്തു.ടെക്നോപാർക്കിലെ ഐടി ജീവനക്കാരി നൽകിയ പരാതിക്ക് പിന്നാലെയാണ് അറസ്റ്റ് .ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള ഇയാൾ നിരവധി പെൺകുട്ടികളെ ഇയാൾ ദുരുപയോഗം ചെയ്തതായാണ് പൊലീസ് കണ്ടെത്തൽ.ഇൻസ്റ്റഗ്രാമിൽ പതിനൊന്നായിരത്തിൽ അധികം ഫോളോവേഴ്സുള്ള 27കാരനാണ് ഫാഹിദ്. മോഡൽ, ആക്ടർ, ഡാൻസർ, കൊറിയോഗ്രാഫർ എന്നീ നിലകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ഐടി ജീവനക്കാരിയുടെ പരാതിയിലാണ് ഇയാളെ ആദ്യം കഴക്കൂട്ടം പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തത്. പിന്നാലെ പ്രതിയുടെ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.
അതേസമയം പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും വാങ്ങുകയും ചെയ്തതായി ഐടി ജീവനക്കാരി നൽകിയ പരാതിയിൽ പറയുന്നുഇൻസ്റ്റഗ്രാം വഴിയാണ് യുവതികളെ പരിചയപ്പെട്ടിരുന്നത്. വിവാഹ വാദ്ഗാനം നൽകിയായിരുന്നു തട്ടിപ്പ്. യുവതികളെ പല സ്ഥലങ്ങളിലായി എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചതായി ഇയാൾ സമ്മതിച്ചെന്ന് പൊലീസ് പറയുന്നു.കഴക്കൂട്ടം എസ്എച്ച്ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് നിന്ന് ഫാഹിദിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

