Sunday, May 19, 2024
spot_img

മാസപ്പടി വിവാദം : കേന്ദ്ര ഏജൻസി പിടി മുറുക്കി|VEENA VIJAYAN

ഇനി മുഖ്യമന്ത്രിയും പെടും മകളും പെടും കുടുംബം മൊത്തംപെടും , ഒരു അഴിമതിയുടെ തലസ്ഥാനമായി മുഖ്യമന്ത്രിയുടെ കുടുംബം മാറി കഴിഞ്ഞു , ഇപ്പോൾ മാസപ്പടി വിവാദത്തിൽ കേന്ദ്ര ഏജൻസി പിടി മുറുക്കിയിരിക്കുകയാണ് . രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും 135 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്ന ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെകണ്ടെത്തലിനെത്തുടർന്നു കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡിനും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷനും കേന്ദ്ര കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ഫലത്തിൽ ഇത് അന്വേഷണമായി മാറും. സിഎംആർഎൽ നൽകുന്ന വിശദീകരണം നിർണ്ണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് നൽകാത്ത സേവനത്തിന് പണം കൈമാറിയെന്ന ആരോപണത്തിലാകും പ്രധാന അന്വേഷണം. മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഈ കേസ് അന്വേഷിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഇന്നേക്കകം ബോധിപ്പിക്കാനാണ് കമ്പനികാര്യ അസിസ്റ്റന്റ് രജിസ്റ്റ്രാറുടെ നോട്ടിസ്. സിഎംആർഎൽ കമ്പനിയുടെ 13.4% ഓഹരി ഉടമസ്ഥത കെഎസ്‌ഐഡിസിക്കുള്ളതിനാലാണ് അവർക്കും നോട്ടിസ് അയച്ചത്. ഐഎസ്ബിയുടെ ശുപാർശ അനുസരിച്ച് കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു കൈമാറണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി ഓഹരി ഉടമ ഷോൺ ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാന ആരോപണങ്ങൾ അടങ്ങുന്ന ചോദ്യാവലിയും നോട്ടിസിനൊപ്പം നൽകിയിട്ടുണ്ട്. 19 ആരോപണങ്ങൾക്കാണു മറുപടി നൽകേണ്ടത്. ഏറെ നിർണ്ണായകമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. കേന്ദ്ര സർക്കാർ 2019 മാർച്ച് ഒന്നിന് സ്വകാര്യമേഖലയിലെ ഖനനം പൂർണമായി നിരോധിച്ചതിനു ശേഷവും സിഎംആർഎൽ കമ്പനിക്ക് ഇത്രയധികം കരിമണൽ എങ്ങനെ ലഭിച്ചുവെന്ന ചോദ്യമാണ് ഇതിൽ ഏറ്റവും പ്രധാനം. ഇതിന് കെ എസ് ഐ ഡി സി നൽകുന്ന മറുപടി നിർണ്ണായകമാണ്.ഈ മറുപടി കിട്ടിയ ശേഷം പിണറായിയുടെ മകൾ വീണാ വിജയനും രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും എല്ലാം കേന്ദ്ര ഏജൻസി നോട്ടീസ് നൽകാൻ സാധ്യതയുണ്ട്. ഇതിൽ കരിമണൽ കർത്തയുടെ കമ്പനിയായ സിഎംആർഎൽ നൽകുന്ന മറുപടിയാകും നിർണ്ണായകം.

Related Articles

Latest Articles