കുട്ടികളെ കാത്തിരിക്കുന്ന രക്ഷിതാക്കളുടെ മനസ്സിലെ ഏറ്റവും പ്രധാന ദൗത്യമാണ് കുഞ്ഞോമനകൾക്ക് യോജിച്ച പേര് കണ്ടെത്തുക എന്നത്. ഇഷ്ടപ്പെട്ട പ്രശസ്ത വ്യക്തികളുടെ പേരുകളോ ദൈവനാമങ്ങളോ കുടുംബത്തിലെ മുതിര്‍ന്ന വ്യക്തികളുടെ പേരുകളോ വരെ കുഞ്ഞുങ്ങള്‍ക്കായി തെരഞ്ഞെടുക്കാറുണ്ട്. പക്ഷെ മികച്ച പേരുകൾക്കായി ഇന്റർനെറ്റിൽ തിരയുക എന്നതാണ് ഇന്നത്തെ മാതാപിതാക്കളുടെ ശൈലി. ആണ്‍കുഞ്ഞുങ്ങള്‍ക്കിടാന്‍ ബ്രിട്ടണിലെ ഏറ്റവും വലിയ ശതമാനം മാതാപിതാക്കളും തെരഞ്ഞെടുത്ത പേര് മുഹമ്മദ് എന്നാണ്. ജനപ്രിയ പേരുകളിലെ ആദ്യ നൂറില്‍ പത്ത് ശതമാനവും മുസ്ലിം പേരാണ് എന്നതാണ് ഇത്തവണ ചര്‍ച്ചയാകുന്ന പ്രധാന വസ്തുത. നോഹ എന്ന പേരാണ് ജനപ്രിയതയില്‍ രണ്ടാം സ്ഥാനത്ത്. ജാക്ക്, തിയോ, ലിയോ, ഒലിവര്‍ ജോര്‍ജ്, ഏഥന്‍, ഓസ്‌കാര്‍, ആര്‍തര്‍, എന്നിവയാണ് ബ്രിട്ടണ്‍ മാതാപിതാക്കളുടെ ഏറ്റവും പ്രീയപ്പെട്ട ആണ്‍പേരുകള്‍.
ബ്രിട്ടനിലെ ബേബി സെന്റര്‍ യു കെ എന്ന സംഘടനാ പുറത്തുവിട്ട 2022ലെ അര്‍ധവര്‍ഷ റിപ്പോര്‍ട്ടില്‍ ഇത്തരം പേരിടലുകളുടെ നിരവധി രസകരമായ വിവരങ്ങളാണുള്ളത് . ബ്രിട്ടണില്‍ മാത്രമല്ല, ഇപ്പോള്‍ ലോകമെമ്പാടും ഈ റിപ്പോര്‍ട്ട് ചര്‍ച്ചയാകുകയാണ്. പെൺ പേരുകളിൽ ഒലിവിയയെ കടത്തിവെട്ടി ലില്ലി എന്ന പേരാണ് ഇത്തവണ പട്ടികയില്‍ ഒന്നാമതായിരിക്കുന്നത്. സോഫിയ എന്ന പേരാണ് രണ്ടാമത്. പട്ടികയില്‍ ഇത്തവണ മൂന്നാം സ്ഥാനത്ത് മാത്രമാണ് ഒലിവിയയുള്ളത്. ഈവ, ആരിയ, ഹന്ന, മിലി, ജെസിക മുതലായ പേരുകളും പുതിയതായി പട്ടികയില്‍ ഇടം പിടിച്ചു. 2015 മുതല്‍ ഒലിവിയ എന്ന പേരായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…
സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…
ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP
ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…
കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…
കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi