കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി. ഈ മാസം 26 വരെയാണ് കോടതി എം ശിവശങ്കറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത് കാക്കനാട് ജയിലേക്ക് ആണ് ശിവശങ്കറിനെ കൊണ്ടുപോകുക. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച വിധി പറയാൻ മാറ്റി.
എൻഫോഴ്സ്മെന്‍റ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് എം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്. എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും കോടതി വിശദമായ വാദം കേട്ടു. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് കുറ്റക്യത്യങ്ങളിലൂടെ ലഭിച്ച പണം ഒളിപ്പിക്കാൻ എം ശിവശങ്കർ സഹായിച്ചെന്നും സ്വപ്ന സുരേഷ് നടത്തിയ ക്രിമിനൽ ഇടപാടുകളിൽ അടര്രം എം ശിവശങ്കര്‍ പങ്കാളിയാണെന്നുമായിരുന്നു ഇഡി വാദം