ദില്ലി: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരം മുറി അനുതി പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയിൽ. മരം മുറി അനുമതി റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹർജിയിൽ പറയുന്നു. വള്ളക്കടവ് – മുല്ലപ്പെരിയാര്‍ റോഡിന്റെ അറ്റകുറ്റപണി അടിയന്തരമായി നടത്താന്‍ കേരളത്തിനോട് നിര്‍ദേശിക്കണമെന്നും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് തമിഴ്‌നാട് ഇപ്പോള്‍ പുതിയ അപേക്ഷ നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തമിഴ്‌നാടിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ ഈ അപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്. അണക്കെട്ടിന് സമീപത്ത് മഴ അളക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് തമിഴ്‌നാടിന്റെ മൂന്നാമത്തെ ഈവശ്യം. തമിഴ്‌നാടിന്റെ ഈ ആവശ്യങ്ങളില്‍ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് കേരളത്തിന് നിര്‍ണായകമാകും.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…