ദില്ലി: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരം മുറി അനുതി പുന: സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയിൽ. മരം മുറി അനുമതി റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹർജിയിൽ പറയുന്നു. വള്ളക്കടവ് – മുല്ലപ്പെരിയാര്‍ റോഡിന്റെ അറ്റകുറ്റപണി അടിയന്തരമായി നടത്താന്‍ കേരളത്തിനോട് നിര്‍ദേശിക്കണമെന്നും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് തമിഴ്‌നാട് ഇപ്പോള്‍ പുതിയ അപേക്ഷ നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തമിഴ്‌നാടിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ ഈ അപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്. അണക്കെട്ടിന് സമീപത്ത് മഴ അളക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് തമിഴ്‌നാടിന്റെ മൂന്നാമത്തെ ഈവശ്യം. തമിഴ്‌നാടിന്റെ ഈ ആവശ്യങ്ങളില്‍ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് കേരളത്തിന് നിര്‍ണായകമാകും.