പട്ടാമ്പി: പത്തു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസിൽ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റിൽ. കുലുക്കല്ലൂര് പഞ്ചായത്തിലെ നാട്യമംഗലം പറമ്മല്പടി പടുവംപാടതൊടിയില് പുല്ലാനിക്കാട്ടില് മുഹമ്മദ് ബഷീര് (50) നെയാണ് കൊപ്പം പൊലീസ് പോക്സോ കേസിൽ ശനിയാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്.
പ്രദേശിക മുസ്ലീം ലീഗ് പ്രവര്‍ത്തകനാണ് മുഹമ്മദ് ബഷീർ. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നാട്യമംഗലത്ത് ബാർബർഷോപ്പ് നടത്തുന്ന മുഹമ്മദ് ബഷീര് കുട്ടിയെ മുടി വെട്ടിത്തരാമെന്നു പറഞ്ഞ് തൻറെ ബാർബർഷോപ്പിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടിയുടെ കുടുംബം കൊപ്പം പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈകീട്ട് പൊലീസ് ബഷീറിനെ കസ്റ്റടിയിലെടുത്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona