അസമില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രുപ്‌ജ്യോതി കുര്‍മി ജൂണിക്ക് പിന്നാലെ ഉത്തര അസമില്‍ നിന്നുള്ള യുവ നേതാവും എംഎല്‍എയുമായ സുശാന്ത ബോര്‍ഗോഹെയ്‌ൻ പാര്‍ട്ടി വിട്ടു. തേയില തോട്ടം തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള നേതാവുമായിരുന്ന രുപ്‌ജ്യോതി കുർമി ജൂണിക്ക് പിന്നാലെ ഉത്തര അസമിൽ നിന്നുള്ള സുശാന്ത പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നൽകുന്നത്. കോൺഗ്രസിൽ നിന്നും വലിയ നേതാക്കന്മാരുടെ പടിയിറക്കം കോൺഗ്രസിനെ പടുകുഴിയിൽ വീഴ്ത്തും.
പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയ അന്തരീക്ഷം ശരിയല്ലെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് അദ്ദേഹം രാജിവച്ചത്. ഇന്ന് വൈകീട്ടോടെ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
അസമിലെ തോറ സീറ്റില്‍ മല്‍സരിച്ച് നിയമസഭയിലെത്തിയ എംഎല്‍എയാണ് സുശാന്ത. സ്പീക്കര്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചിട്ടുണ്ട്.