ഹവാന: ആഡംബര ഹോട്ടലിലെ പൊട്ടിത്തെറിയിൽ ഗർഭിണി ഉൾപ്പെടെ 18 പേർ വെന്ത് മരിച്ചു. പ്രകൃതിവാതകം ചോർന്നാണ് ഹോട്ടൽ പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. ക്യൂബയിലെ ഹവാനയിലുള്ള സരടോഗ ഹോട്ടലിലാണ് സ്‌ഫോടനമുണ്ടായത്. ഹോട്ടലിലേക്ക് കൊണ്ടുവരുകയായിരുന്ന പ്രകൃതിവാതകം പെട്ടന്ന് ചോരുകയും അത് സ്‌ഫോടനമുണ്ടാകാൻ കരണമായെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. അപകടത്തിൽ കൊല്ലപ്പെട്ടവരിൽ വിനോദ സഞ്ചാരികൾ ഇല്ലെന്നാണ് വിവരം.
അപകടത്തിന് പിന്നാലെ 64 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 14 പേർ 18വയസ്സിന് താഴെ പ്രായമുള്ളവരാണ്. 96 മുറികളുള്ള ആഡംബര ഹോട്ടലാണ് സരടോഗ. ഇവിടെ നിർമാണ പ്രവർത്തനങ്ങളും നടന്നിരുന്നു. സ്‌ഫോടനമുണ്ടായത് ബോംബാക്രമണം മൂലമല്ലെന്നും നിർഭാഗ്യകരമായ അപകടം മാത്രമാണെന്നും ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ദിയാസ്-കാനൽ പറഞ്ഞു.
ഹോട്ടലിലേക്ക് പ്രകൃതി വാതകം കൊണ്ടുവന്ന ലോറിയാണ് സ്‌ഫോടനത്തിന് കാരണമെന്ന് അധികൃതർ വിലയിരുത്തുന്നു. സംഭവത്തിൽ ഇപ്പോൾ അന്വേഷണം തുടരുകയാണെന്നും അവർ പറഞ്ഞു. 19-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട പുരാതന കെട്ടിടമാണ് സ്‌ഫോടനത്തിൽ തകർന്നത്.
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…